2009-10-31

വര്‍ക്കലയില്‍ ദളിതരെ വേട്ടയാടുന്നു

വര്‍ക്കലയില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന ഗൂഢാലോചന വായിക്കുക!

1 comment:

Unknown said...

സംവരണം ഇത്രകാലം നടപ്പാക്കിയിട്ടും ഭൂപരിഷ്ക്കരണം കൊട്ടിഘോഷിക്കപ്പെട്ടിട്ടും ദളിതര്‍ക്ക് ഇന്നും കഞ്ഞി കുമ്പിളില്‍ തന്നെ. ഇടത് പക്ഷത്തെ സവര്‍ണ്ണരും മധ്യവര്‍ഗ്ഗവും ഹൈജായ്ക്ക് ചെയ്യപ്പെട്ടപ്പോള്‍ ദളിതര്‍ ഇടത് വോട്ട് ബാങ്കുകളായി തുടരുകയായിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോള്‍ വൈകിയ വേളയില്‍ ദളിതര്‍ രാഷ്ട്രീയമായി മുന്നേറാന്‍ തുടങ്ങിയത് നിക്ഷിപ്തതാല്പര്യക്കാരില്‍ ഭീതി പടര്‍ത്തിയതാണോ വര്‍ക്കല സംഭവം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ദളിതരടക്കം അടിസ്ഥാനവര്‍ഗ്ഗത്തിന് ഒരു സംയുക്തരാഷ്ട്രീയ പ്രസ്ഥാനം ഇന്ന് ആവശ്യമുണ്ട്. ളാഹ ഗോപാലന്‍,സി.കെ.ജാനു,ശെല്‍‌വരാജ് തുടങ്ങിയവര്‍ക്ക് നേതൃത്വം നല്‍കാനാവും. തീവ്രവാദം കൊണ്ട് എവിടെയുമെത്തുകയില്ല. സംഘടിക്കുക എന്നതാണ് പ്രധാനം. അണികളോടൊപ്പം നടക്കുന്നവനാണ് യഥാര്‍ഥ നേതാവ് എന്ന് തിരിച്ചറിയണം. പല്ലക്കില്‍ ചുമക്കപ്പെടുന്നവന്‍ നേതാവല്ല വര്‍ഗ്ഗശത്രു ആണെന്നും മനസ്സിലാക്കണം. സംഘടിത ശക്തിയോളം പോന്ന മറ്റൊരു ആയുധവുമില്ല.