2009-08-19

ഉപഭോക്താക്കള്‍ സംഘടിക്കണം


ആസിയന്‍ കരാറിനെ എതിര്‍ക്കുന്നവര്‍ക്ക് കര്‍ഷകരുടെ കാര്യത്തില്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി. പക്ഷെ സര്‍ക്കാരിന് ഉപഭോക്താക്കളുടെ കാര്യം കൂടി നോക്കേണ്ടതുണ്ട്. ഉള്ളിയ്ക്ക് വില കൂടിയപ്പോള്‍ എന്തായിരുന്നു പുകില്.ഇവിടെ ആവശ്യത്തിന് ഭഷ്യവിഭവങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നില്ല. മറ്റൊന്ന് നാണ്യവിളകള്‍ കയറ്റുമതി ചെയ്യുകയും വേണം. അപ്പോള്‍ കയറ്റുമതിയും ഇറക്കുമതിയും ഏത് രാജ്യത്തിനും അനിവാര്യമാണ്.കരാറുകളിലൂടെയേ ഇത് നടക്കുകയുള്ളൂ.

നമ്മള്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നു,കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്നു.ഇവിടെ നമ്മുടെ നിലപാട് എന്തായിരിക്കും?കശുവണ്ടി കുറഞ്ഞ വിലയ്ക്ക് കിട്ടണം എന്നായിരിക്കില്ലെ? അസംഘടിതരായത്കൊണ്ട് ഉപഭോക്താക്കളുടെ കാര്യം ആരും പറയുന്നില്ല. കച്ചവടക്കാര്‍ക്ക് രാഷ്ടീയമായും അല്ലാതെയും സംഘടനകളുണ്ട്.അവരും സമരം ചെയ്യുന്നു. നിശ്ചിതവരുമാനക്കാരായ മഹാഭൂരിപഷം വരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരിനു നോക്കിയേ പറ്റൂ.

ഉല്പാദനച്ചെലവ് കുറച്ച്,ഉല്പാദനം വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്രവിപണിയില്‍ മത്സരിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണം എന്നേ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് എനിക്ക് പറയാന്‍ കഴിയൂ. കര്‍ഷകരുടെയും കച്ചവടക്കാരുടെയും കുത്തകയില്‍ നിന്ന് ഞങ്ങള്‍ ഉപഭോക്താക്കളെ രക്ഷിക്കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുണ്ട്. ഇത് വ്യത്യസ്തമായ സ്വരമാണെന്ന് അറിയാം. പിന്നെ ഞങ്ങള്‍ ഉപഭോക്താക്കള്‍ എന്ത് പറയണമായിരുന്നു, കര്‍ഷകര്‍ക്ക് പരിധിയില്ലാത്ത വില നല്‍കി ഞങ്ങള്‍ ഉപഭോക്താക്കളെ ജീവിയ്ക്കാന്‍ അനുവദിക്കാതിരിക്കൂ എന്നോ? ഇപ്പോള്‍ മാര്‍ക്കറ്റില്‍ മത്സ്യത്തിനും പഴം പച്ചക്കറികള്‍ക്കും പയര്‍ വര്‍ഗ്ഗങ്ങള്‍ക്കും എന്താ വിലയെന്നറിയാമോ? കര്‍ഷകവിലാപം നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ കാര്യം കൂടി പറഞ്ഞു ജീവിയ്ക്കൂ,ജീവിയ്ക്കാന്‍ അനുവദിക്കൂ എന്നൊരു സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ തരക്കേടില്ലായിരുന്നു.

5 comments:

Unknown said...

എന്റെ ഈ അഭിപ്രായം ശരിയാണോ എന്നറിയില്ല. പക്ഷെ ഉപഭോക്താക്കളുടെ കാര്യം പരിതാപകരമാണ്,പ്രത്യേകിച്ചും നിശ്ചിതവരുമാനക്കാരുടെ.

Sureshkumar Punjhayil said...

:)

ഫസല്‍ ബിനാലി.. said...

yoajikkunnu ee abhipraayathoad..

Manoj മനോജ് said...

സുകുമാര്‍ജി,
ഉപഭോക്താവിന് വില കുറച്ച് സാധനം വേണം. അതായിരിക്കണം ലക്ഷ്യം. പക്ഷേ എന്ത് കൊണ്ട് ഉപഭോക്താവ് വില കൂടുതല്‍ നല്‍കുന്നു എന്ന് ചിന്തിക്കേണ്ടേ. നമ്മള്‍ കൊടുക്കുന്ന വിലയുടെ എത്ര ശതമാനം അത് ഉല്‍പ്പാദിപ്പിച്ച കര്‍ഷകന് ലഭിച്ചിട്ടുണ്ട് എന്ന് നോക്കിയാല്‍! അപ്പോള്‍ കര്‍ഷകനെയും, ഉപഭോക്താവിനെയും പിഴിഞ്ഞ് കൊള്ള ലാഭം ഉണ്ടാക്കുന്ന മദ്ധ്യസ്ഥരാണ് വില്ലന്മാര്‍. വങ്കിട താപ്പാനകളായ അവരെയാണ് ഒതുക്കേണ്ടത്. 2007-2008ല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക സാധനങ്ങള്‍ നമ്മള്‍ ഇറക്ക് മതി ചെയ്തിരുന്നു. എന്നിട്ടും എന്ത് കൊണ്ട് വിപണിയില്‍ വില കുറഞ്ഞില്ല? അരി ക്ഷാമം ഉണ്ടായപ്പോള്‍ എന്താണ് നടന്നത്? അരി വില കൂട്ടിയത് കര്‍ഷകരോ വങ്കിട വില്‍പ്പനക്കാരോ?

ഈ വര്‍ഗ്ഗം എല്ലായിടത്തുമുണ്ട്. ഇന്ത്യ അരി കയറ്റ്മതി ചെയ്യുന്നത് നിരോധിച്ചപ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ കടകളില്‍ $10ന് കിട്ടിയിരുന്ന അരി $30 ആയി. പഴയ വിലയ്ക്ക് ഈ കടക്കാര്‍ സ്റ്റോക്ക് ചെയ്തിരുന്ന അരിക്കാണ് ഉപഭോക്താവ് കൂടുതല്‍ നല്‍കുന്നത് എന്നത് ഓര്‍ക്കുക. ബസുമതി ഇപ്പോള്‍ ഇന്ത്യ കയറ്റ് മതി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും കടക്കാര്‍ ആ പഴയ $10ലേയ്ക്ക് മടങ്ങിയില്ല! $5 കുറച്ച് $25ന് അവര്‍ ഇപ്പോഴും വിറ്റ് കൊണ്ടിരിക്കുന്നു!!!! ഈ പ്രശ്നത്തില്‍ അരി ഉല്‍പ്പാദിപ്പിച്ച കര്‍ഷകന് എന്ത് നേട്ടം കിട്ടി?

യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുന്നത് തന്നെയാണ് ഉപഭോക്താവിന് കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നത്. കൊള്ള ലാഭം ഉണ്ടാക്കുന്ന വങ്കിട ഇടനിലക്ക്കാരെയാണ് ഇല്ലാതാക്കേണ്ടത്. അതിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് തയ്യാറാകുമോ? പൊന്മുട്ടയിടുന്ന താറാവിനെയാണ് അവര്‍ക്കാവശ്യം.

yousufpa said...

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.